*⬛റോയല്‍ ജയം; മുംബൈയെ 18 റണ്‍സിന് പരാജയപ്പെടുത്തി ബംഗളൂരു*
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് റോയൽ ജയം. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് ബംഗളൂരു തകർത്തു. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു തുടക്കം മുതൽ കൂറ്റനടികളുമായി കളം നിറഞ്ഞു. മൂന്ന് അർധസെഞ്ചുറി പിറന്ന ഇന്ന്ിംഗ്സിൽ 240 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റണ്‍സിൽ വീണു. ബംഗളൂരുവിന് വെല്ലുവിളിയുയർത്തും വിധം ബാറ്റ് വീശാൻ മുംബെ ബാറ്റർമാർക്കായില്ല.
മറുപടി ബാറ്റിംഗിൽ മുംബൈയ്ക്കായി റയാൻ റിക്കിൾട്ടണ് (37), രോഹിത് ശർമ (19) മികച്ച തുടക്കം നൽകി. എന്നാൽ പരിക്കേറ്റ് രോഹിത് ശർമ പിൻമാറിയത് മുംബൈക്ക് തിരിച്ചടിയായി. സൂര്യകുമാർ യാദവ് (33), ഹാർദിക് പാണ്ഡ്യ (40) എന്നിവർ പൊരിതി വീണു. തിലക് വർമ (1) നിരാശപ്പെടുത്തി. ഷെർഫാനെ റൂതർഫോർഡ് (71) വന്പനിടകളുമായി പൊരുതിയെങ്കിലും ജയത്തിനരികെ എത്താനായില്ല. 225 റണ്‍സിൽ മുംബൈ ഇന്നിംഗ്സ് അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ആറ് സിക്സറുകളും ആറ് ബൗണ്ടറികളുമടക്കം 36 പന്തിൽ നിന്ന് 78 റണ്‍സോടെ ആർസിബിക്കായി ഫിൽ സാൾട്ട് മികച്ച പ്രകടനം പുറത്തെടുത്തു.
സൾട്ടിന് പുറമേ ഓപ്പണർ വിരാട് കോഹ്ലിയും (50) അർധ സെഞ്ചുറി നേടി. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 120 റണ്‍സ് അടിച്ചുകൂട്ടി. മധ്യനിരയിൽ രജത് പട്ടിദാർ (53) നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ആർസിബിയെ വന്പൻ സ്കോറിൽ എത്തിച്ചത്. ടിം ഡേവിഡ് (34) അവസാന ഓവറുകളിൽ തകർത്തടിച്ചു. മുംബൈ ബൗളിംഗ് നിരയിൽ ട്രെന്റ് ബോൾട്ട്, ഹർദിക് പാണ്ഡ്യ, മിച്ചൽ സാന്റ്നർ, ശർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് ഇതുവരെ ഈ ഐപിഎൽ സീസണിൽ ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല.
*🟨നൈജീരിയയിൽ ഭീകരരെ ലക്ഷ്യമിട്ട് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി മാർക്കറ്റിൽ പതിച്ചു; നൂറിലധികം പേർ കൊല്ലപ്പെട്ടു*
അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഭീകരരെ ലക്ഷ്യം വച്ച് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി മാർക്കറ്റിൽ പതിച്ച് നൂറിലധികം പേർ കൊല്ലപ്പെട്ടു. യോബ് സംസ്ഥാനത്തെ ഗ്രാമത്തിലുള്ള ചന്തയിലാണ് ശനിയാഴ്ച ഈ സംഭവം നടന്നത്.
നൈജീരിയൻ വ്യോമസേന തൊടുത്ത മിസൈലാണ് ലക്ഷ്യം തെറ്റി ഇവിടെ പതിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.
ബോർണോ സംസ്ഥാനത്തിന്റെ അതിർത്തിയോട് ചേർന്നുള്ള യോബ് സംസ്ഥാനത്തെ ഗില്ലി എന്ന സ്ഥലത്തെ പ്രതിവാര ചന്തയിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി. അതേസമയം, മോട്ടോർ സൈക്കിളുകളിൽ യാത്ര ചെയ്തിരുന്ന ഭീകരരുടെ ഒരു കേന്ദ്രം വിജയകരമായി തകർത്തുവെന്നാണ് നൈജീരിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചത്.
*🟨ഇറാന് സൈനികസഹായം നൽകിയാൽ ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ്*
വാഷിംഗ്ടൺ സിഡി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്കുമേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ സൈനിക നീക്കങ്ങൾക്ക് ചൈന സഹായം നൽകുന്നതായി കണ്ടെത്തിയാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു.
ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
*🟨യൂറോപ്പിന്റെ ഭാവിക്ക് ഹംഗറിയുടെ വോട്ട്*
ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഹംഗറിക്കാർ. 16 വർഷമായി അധികാരത്തിൽതുടരുന്ന, ട്രംപിന്റെ ചങ്ങാതികൂടിയായ പ്രധാനമന്ത്രി വിക്തോർ ഓർബനും തെരഞ്ഞെടുപ്പ് നിർണായകമാണ്.
ലിബറൽ, സോവ്യറ്റ് വിരുദ്ധ നേതാവ് എന്ന നിലയിൽനിന്നു തീവ്ര വലുതപക്ഷപാതിയായ മാറിയ ഓർബൻ റഷ്യൻ പ്രസിഡന്റിന്റെ അടുപ്പക്കാരൻ കൂടിയായി. പ്രാദേശിക സമയം രാവിലെ ആറിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ഏഴിന് അവസാനിച്ചു. ഓർബനും പ്രധാന എതിരാളിയായ ടിസ പാർട്ടി നേതാവ് പീറ്റർ മഗ്യാറിനും ബുഡാപെസ്റ്റിലെ വെവ്വേറെ പോളിംഗ് കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തി. 62കാരനായ ഓർബൻ മാധ്യമപ്രവർത്തകരോടു വിജയ പ്രതീക്ഷ പങ്കുവച്ചു.
കിഴക്കോ പിഞ്ഞാറോ, കുപ്രചാരണമോ സത്യസന്ധമായ പൊതുസംവാദമോ, അഴിമതിയോ അല്ലെങ്കിൽ ശുദ്ധമായ പൊതുജീവിതമോ ഇവയുടെ തെരഞ്ഞെടുപ്പാണിതെന്ന് പീറ്റർ മഗ്യാറിൻ പറഞ്ഞു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 3.46 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി ദേശീയ തെരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു.
ഹംഗറിയുടെ സോഷ്യലിസ്റ്റ് കാലഘട്ടത്തിനു ശേഷമുള്ള ചരിത്രത്തിലെ റിക്കാർഡ് പോളിംഗാണ് ആദ്യ മണിക്കൂറിലുണ്ടായിരിക്കുന്നത്. ഹംഗേറിയൻ പാർലമെന്റ് തെരഞ്ഞെടുപ്പ് യൂറോപ്പാകെ ഉറ്റുനോക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ പല സുപ്രധാന തീരുമാനങ്ങളും ഓർബൻ വീറ്റോ ചെയ്ത് തടസപ്പെടുത്തിയിരുന്നു.
യുക്രെയ്നുള്ള സൈനിക സഹായം, യൂറോപ്പിന്റെ പൊതു അഭയാർഥി നയം, ഊർജ പദ്ധതികൾ എന്നിവയെല്ലാം ഓർബന്റെ വീറ്റോ അധികാരത്തിൽ തടസപ്പെട്ടു.
ഏറ്റവും ഒടുവിൽ, യുക്രെയ്നുള്ള 90 ബില്യൺ യൂറോയുടെ (104 ബില്യൺ യുഎസ് ഡോളർ) യൂറോപ്യൻ യൂണിയൻ വായ്പ അദ്ദേഹം തടഞ്ഞു. തുടർച്ചയായ നാല് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് അധികാരത്തിൽ തുടരുന്ന ഓർബന് ഇത്തവണ കാലിടറുമെന്നാണു സൂചന.
*🟨21 മണിക്കൂറിനിടെ ഡസൻക്കണക്കിനു കോളുകൾ; ചർച്ചയിലുടനീളം ട്രംപിന്റെ ഇടപെടലുണ്ടായിരുന്നെന്ന് വാൻസ്*
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചയിലുടനീളം അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലുണ്ടായിരുന്നെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറേനിയൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെ ട്രംപ് നിരന്തരം തങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. 21 മണിക്കൂറിൽ എത്രതവണ പ്രസിഡന്റുമായി സംസാരിച്ചെന്ന് അറിയില്ല - വാൻസ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിനൊപ്പം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്, യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരുമായും നിരന്തരം കൂടിയാലോചനകൾ നടത്തിയെന്ന് വാൻസ് പറഞ്ഞു.
ലളിതവും അന്തിമവുമായ ഒരു ഉപാധി ഇറാനുമുന്നിൽ വച്ചുകൊണ്ടാണ് പാക്കിസ്ഥാനിൽനിന്നു തങ്ങൾ പോകുന്നതെന്നും ജെ.ഡി. വാൻസ് പറഞ്ഞു.
*🟨സമാധാനചർച്ചകൾ തുടരുമെന്ന് പാക്കിസ്ഥാൻ*
ഇസ്ലാമാബാദ്: അമേരിക്ക- ഇറാൻ സമാധാന ചർച്ച ഫലംകണ്ടില്ലെങ്കിലും ചർച്ചകൾ തുടരുമെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. പാക്കിസ്ഥാനിൽ നടന്ന ചർച്ചയിൽ പങ്കെടുത്തതിന് അമേരിക്കയ്ക്കും ഇറാനും ഇഷാഖ് ദാർ നന്ദി പ്രകടിപ്പിച്ചു.
സമാധാനചർച്ചകൾക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഇത്തരമൊരു ചർച്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് പാക്കിസ്ഥാനു ബഹുമതിയാണെന്ന് മന്ത്രി പറഞ്ഞത്. പശ്ചിമേഷ്യയിൽ മാത്രമല്ല, ലോകമെമ്പാടും സ്ഥിരതയ്ക്ക് ചർച്ച തുടക്കും കുറിച്ചെന്നും പാക് വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു.
ഭാവിയിൽ ഇരുപക്ഷവും വെടിനിർത്തൽ കരാറുകൾ പാലിക്കുന്നത് തുടരുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സമാധാനത്തിനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ ഇനിയും തുടരും. സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ പ്രധാന പങ്കുവഹിച്ചിരുന്നു. വെടിനിർത്തൽ ചർച്ചകളുടെ പലഘട്ടങ്ങളും സുഗമമാക്കിയത് അസീം മുനീറാണെന്ന് പാക് വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു.കഴിഞ്ഞദിവസമാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ച പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്നത്.
*🟨ഹെയ്തിയിൽ തിക്കിലും തിരക്കിലും 30 പേർ മരിച്ചു*
പോർട്ടോ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ ലാഫെറിയർ സിറ്റാഡലിൽ ശനിയാഴ്ചയായിരുന്നു സംഭവം. 19ാം നൂറ്റാണ്ടിൽ നിർമിച്ച കോട്ടയുടെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു.
ഇതിൽ പങ്കെടുക്കാൻ വിദ്യാർഥികളുൾപ്പെടെ നിരവധി സന്ദർശകരാണെത്തിയത്. കോട്ടയുടെ പ്രവേശന കവാടത്തിനടുത്താണ് തിക്കും തിരക്കുമുണ്ടായത്.
കനത്ത മഴ ആരംഭിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ഫ്രാൻസിൽനിന്ന് ഹെയ്തി സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ വിപ്ലവകാരിയായ ഹെൻറി ക്രിസ്റ്റോഫ് നിർമിച്ചതാണ് സിറ്റാഡല ലാഫെറിയർ.
*🟨ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം*
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ജോസ് ബട്ലര് (37 പന്തില്‍ 60), ശുഭ്മാന്‍ ഗില്‍ (40 പന്തില്‍ 56) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഗുജറാത്തിന് സായ് സുദര്‍ശന്റെ (15) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. പിന്നീട് ഗില്‍ - ബട്ലര് സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വാഷിംഗ്ടണ്‍ സുന്ദര്‍ (13 പന്തില്‍ 21), രാഹുല്‍ തെവാട്ടിയ (എട്ട് പന്തില്‍ 19) എന്നിവര്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.
21 പന്തില്‍ 30 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍. പിന്നീട് ആര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചിരുന്നില്ല. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് വേണ്ടി നാല് വിക്കറ്റ് നേടി. അശോക് ശര്‍മയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
*🟨കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാന കണ്ണിയാണ് നിതിൻ” വേടന്റെ കടുത്ത പ്രതികരണം_*
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ സാമൂഹിക പ്രവർത്തകൻ വേടൻ ശക്തമായ പ്രതികരണം രേഖപ്പെടുത്തി.
പഠിക്കാനുള്ള സ്വപ്നവുമായി എത്തിയ ഒരു വിദ്യാർത്ഥിയെ സമൂഹത്തിലെ ജാതിവിവേചനം തന്നെയാണ് കൊന്നുകളഞ്ഞതെന്ന് വേടൻ ആരോപിച്ചു. നിതിനും കുടുംബത്തിനും നീതി ലഭിക്കാത്ത പക്ഷം അത് സമൂഹത്തിനാകെ നീതി നിഷേധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ്. കണ്ണൂർ എസിപി ആർ. ഹരിപ്രസാദ് മേൽനോട്ടം വഹിക്കുന്ന സംഘം അന്വേഷണം തുടരുന്നു. മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജാതിയും നിറവും പേരിൽ നിരന്തരം അധിക്ഷേപം നേരിട്ടതായി കുടുംബം ആരോപിക്കുന്നു. “തെരുവ് പട്ടി” എന്ന് വിളിച്ച് അപമാനിച്ചതും മാർക്ക് കുറച്ച് ഭീഷണിപ്പെടുത്തിയതുമെന്ന ഗുരുതര ആരോപണങ്ങളും ഉയരുന്നു.
സംഭവത്തെ തുടർന്ന് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
നിതിന്‍ നീതി വേണം ജാതിവിവേചനത്തിനെതിരെ ശബ്ദമുയരട്ടെ.